ദേശീയം

ആഗ്രഹിച്ചത് ആണ്‍കുട്ടിയെ; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞ് കൊന്നു; കണ്ണില്ലാത്ത ക്രൂരത

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: 40 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞ് കൊന്നു. ആണ്‍കുട്ടിയെ ആഗ്രഹിച്ച് പെണ്‍കുട്ടി ജനിച്ചതിന്റെ നിരാശയിലാണ് കൊലപാതകമെന്ന് ദമ്പതികള്‍ കുറ്റ സമ്മതം നടത്തി. 

ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലുള്ള സിര്‍സി നഗരത്തിലാണ് മാതാപിതാക്കളുടെ കണ്ണില്‍ച്ചോരയില്ലാത്ത പ്രവര്‍ത്തി നടന്നത്. 40 ദിവസം പ്രായമുള്ള തനുശ്രീ എന്ന കുഞ്ഞിനെയാണ് ജന്മം നല്‍കിയവര്‍ തന്നെ കിണറ്റിലെറിഞ്ഞു കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ ചന്ദ്രശേഖര്‍ ഭട്ട് (42), അമ്മ പ്രിയങ്ക (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുഞ്ഞിനെ വേണ്ടാത്തതിനാലാണ് കാലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. 

ഓഗസ്റ്റ് രണ്ടിനാണ് സംഭവം. കുഞ്ഞിന്റെ അമ്മയുടെ സഹോദരനായ അഭിഷേക് ജഗദീഷാണ് സംഭവം പുറത്തെത്തിച്ചത്. ഇദ്ദേഹം യെല്ലാപുര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

സംഭവ ദിവസം പുലര്‍ച്ചെ രണ്ടരയോടെ ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഇതോടെ ബന്ധുക്കള്‍ തിരച്ചില്‍ നടത്തി. പിന്നീട് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തതോടെ പ്രിയങ്ക കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ