ദേശീയം

കാമുകനൊപ്പം ജീവിക്കണം, അച്ഛന്റെ 19 ലക്ഷം തട്ടിയെടുത്ത് യുവതിയുടെ ഒളിച്ചോട്ടം; ഒടുവില്‍ വലയിലായി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പിതാവിന്റെ പണം തട്ടിയെടുത്ത് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. 19 ലക്ഷം രൂപയുടെ പണവും സ്വര്‍ണവും തട്ടിയെടുത്താണ് യുവതിയും കാമുകനും കടന്നത്. ഇരുവരെയും മുംബൈ ഓഷിവാര പൊലീസ് പിടികൂടി.

21കാരിയായ ഉസ്മ ഖുറേഷിയും 35കാരനായ ചന്ദ്രദീപ്‌സിങ്ങ് അറോറയുമാണ് അറസ്റ്റിലായത്.

ജൂലൈ 30തിനാണ് ഉസ്മയെ കാണാതായത്. മകള്‍ അറോറയോടൊപ്പമാണ് പോയതെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഉമര്‍ദാസ് ഖുറേഷി  പൊലീസില്‍ പരാതി നല്‍കി. ഇതിനുപിന്നാലെയാണ് വീട്ടില്‍ നിന്നും സ്വര്‍ണവും 10 ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രിയിലായ സുഹൃത്ത് ഏല്‍പിച്ച പണമാണ് ഇതെന്ന് ഉമര്‍ദാസ് പറഞ്ഞു. മകള്‍ തന്റെ കൈയില്‍ നിന്ന് ലോക്കറിന്റെ താക്കോല്‍ വാങ്ങിയിരുന്നെന്നും ഇയാല്‍ പൊലീസിന് മൊഴി നല്‍കി.

ഉമര്‍ദാസിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഇരുവരും പഞ്ചാബിലുള്ളതായി മനസ്സിലാക്കിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍