ദേശീയം

52കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു; ഭാര്യയും മക്കളും നദിയില്‍ ചാടി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഗൃഹനാഥന്‍ കോവിഡ്  ബാധിച്ച് മരിച്ചതിന്റെ മനോവിഷമത്തില്‍ ഭാര്യയും മക്കളും ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍. ആന്ധ്രാപ്രദേശിലാണ് ദാരുണ സംഭവം നടന്നത്. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് നാടിനെ നടുക്കിയ മരണങ്ങള്‍ സംഭവിച്ചത്‌. 50 കാരിയായ രാജേശ്വരി റെഡ്ഡയും 25 വയസ്സുള്ള മകനും 23 വയസ്സുള്ള മകളുമാണ് ഗോദാവരി നദിയില്‍ ചാടി ജീവന്‍ അവസാനിപ്പിച്ചത്. 

ആഗസ്റ്റ് 16നാണ് രാജേശ്വരി റെഡ്ഡിയുടെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് ചികില്‍സയിലിരിക്കേ മരിച്ചത്. ഇതിന് 3 ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയും മക്കളും കാറിലെത്തി കരകവിഞ്ഞൊഴുകുന്ന നദിയിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇവരുടെ കാറില്‍ നിന്നും ഒരു കുറിപ്പ് ലഭിച്ചിരുന്നു. കുടുംബനാഥന്‍ മരിച്ചതോടെ ഇവര്‍ എല്ലാവരും തന്നെ വിഷാദ അവസ്ഥയിലായെന്നും ബന്ധുക്കളാരും തന്നെ വിളിച്ച് ആശ്വസിപ്പിച്ചില്ലെന്നുമാണ് കത്തിലുള്ളത്. ഇവരുടെ മൃതദേഹങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു