ദേശീയം

അമ്മയെ കാണാതെ ആറ് വയസ്സുകാരന്‍ നിര്‍ത്താതെ കരഞ്ഞു; പ്രകോപിതനായി പിതാവ് മകനെ കഴുത്ത് പിരിച്ചു കൊന്നു 

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന: ആറ് വയസ്സുകാരന്റെ കരച്ചില്‍ കേട്ട് പ്രകോപിതനായ പിതാവ് മകനെ കഴുത്ത് പിരിച്ചു കൊന്നു. മുപ്പത് കാരനായ ബിഹാര്‍ സുന്‍പോള്‍ സ്വദേശി പിന്റു ദാസ് ആണ് പ്രതി. ഇയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. 

മൂന്ന് മക്കളുള്ള പിന്റു രണ്ടാമത്തെ മകന്‍ അമിത്തിനെ ആണ് കൊലപ്പെടുത്തിയത്. എട്ട് വയസ്സുകാരി നന്ദിനിയും നാല് വയസ്സുകാരന്‍ സനിത്തും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. അച്ഛനുമായി വഴക്കിട്ട് പോയ അമ്മ മടങ്ങിവരാത്ത സങ്കടത്തിലാണ് അമിത് കരഞ്ഞത്. മകന്റെ കരച്ചില്‍ കേട്ട് ഉറക്കമുണര്‍ന്ന പിന്റു സൗമ്യമായി സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി കരച്ചില്‍ തുടര്‍ന്നു. പ്രകോപിതനായ പിന്റു മകന്റെ കഴുത്ത് പിരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

പിന്റു മൂത്ത മകള്‍ നന്ദിനിയെയും ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി ഓടി രക്ഷപെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും വിവരം ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു