ദേശീയം

മോദിയുടെ മണ്ഡലത്തില്‍ ബിജെപിക്ക് തിരിച്ചടി; എംഎല്‍സി തെരഞ്ഞെടുപ്പില്‍ എസ്പിക്ക് വിജയം

സമകാലിക മലയാളം ഡെസ്ക്

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭ മണ്ഡലമായ വാരണാസിയില്‍ നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. രണ്ട് സീറ്റുകളും സമാജ്‌വാദി പാര്‍ട്ടി പിടിച്ചെടുത്തു. അധ്യാപകര്‍ക്കും ബിരുദധാരികള്‍ക്കും വേണ്ടി സംവരണം ചെയ്തിരുന്ന സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി തോല്‍വി ഏറ്റുവാങ്ങിയത്. 

ആഗ്രയിലും മീററ്റിലും ബിജെപി വിജയിച്ചു. എസ്പിയുടെ അശുതോഷ് സിന്‍ഹയാണ് ബിരുദധാരികളുടെ വാരണാസി സീറ്റില്‍ വിജയിച്ചത്. അധ്യാപകരുടെ സീറ്റില്‍ ലാല്‍ ബിഹാരി യാദവും വിജയിച്ചു. ഉത്തര്‍പ്രദേശിലെ 11 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര