ദേശീയം

ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്തയാള്‍ ബിജെപിയില്‍ ചേര്‍ന്നു; പിന്നാലെ പുറത്താക്കി, പൂര്‍വ്വ ചരിത്രം അറിയില്ലായിരുന്നെന്ന് വിശദീകരണം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരായി ഷഹീന്‍ബാഗില്‍ നടന്ന സമരത്തിന് നേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജര്‍ ബിജെപിയില്‍ ചേര്‍ന്നു. സംഭവം വിവാദമായതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ബിജെപി ഘടകമാണ് ഗുജ്ജറിനെ പാര്‍ട്ടി അംഗത്വം നല്‍കിയത്. ബുധനാഴ്ച രാവിലെയാണ് ഇയാള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. മാലയിട്ട് മധുരം നല്‍കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇയാളുടെ പൂര്‍വകാല ചരിത്രം അറിയില്ലെന്നാണ് ബിജെപി നല്‍കിയിരിക്കുന്ന വിശദീകരണം. 

ബിഎസ്പിയില്‍ നിന്ന് പാര്‍ട്ടി മാറി വന്നവരുടെ കൂട്ടത്തില്‍ കപിലും ഉണ്ടായിരുന്നു എന്നാണ് ബിജെപി നേതാവ് സഞ്ജീവ് ശര്‍മ്മ പറഞ്ഞത്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് നേരെ കപില്‍ രണ്ടുതവണ വെടിയുതിര്‍ത്തത്. ജയ് ശ്രീറാം വിളികളോടെയായിരുന്നു വെടിവെച്ചത്. ഹിന്ദുക്കള്‍ മാത്രമേ രാജ്യം ഭരിക്കുള്ളു എന്നും ഇയാള്‍ വിളിച്ചു പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ