ദേശീയം

കളിക്കാന്‍ മൊബൈല്‍ തരാം; 4വയസുകാരിയെ അയല്‍വാസിയായ 14കാരന്‍ ബലാത്സംഗം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അയല്‍വാസിയായ പതിനാലുകാരന്‍ നാലുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി. പൂനെയ്ക്ക് സമീപം ആലന്ദി നഗരത്തിന് സമീപമാണ് സംഭവം. രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

വീടിന്റെ മുറ്റത്തുകളിച്ചുകൊണ്ടിരുന്ന കുട്ടിയെ മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് പതിനാലുകാരന്‍ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ആ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം വീട്ടില്‍ നിന്ന് ഓടിപ്പോകുകയും ചെയ്തു. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയില്‍ നിന്ന് രക്തം പൊടിയുന്നത് കണ്ട മാതാപിതാക്കള്‍ വിവരം തിരക്കുകയായിരുന്നു.

ആശുപത്രിയില്‍ പോകും വഴിയാണ് കുട്ടി വിവരങ്ങള്‍ രക്ഷിതാക്കളെ അറിയിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ വിദ്യാര്‍ഥിയെ നാട്ടുകാര്‍ പിടികൂടുകയായിരന്നു. സമീപസ്ഥലത്തുള്ള കൃഷിയിടത്തിലായിരുന്നു പതിനാലുകാരന്‍ ഒളിച്ചിരുന്നത്. വിശന്നപ്പോള്‍ ഭക്ഷണം തേടി പുറത്തിറങ്ങിയപ്പോഴാണ് കുട്ടി പിടിയിലായതെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ