ദേശീയം

പത്ത് വയസുകാരിക്ക് ക്രൂരപീഡനം, പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതി രക്ഷപെട്ടു, ഉടന്‍ പിടികൂടി തൂക്കിലേറ്റണമെന്ന് നാട്ടുകാര്‍ 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ രാജസ്ഥാനില്‍ പ്രതിഷേധം ശക്തമാവുന്നു. കുട്ടിയെ പീഡിപ്പിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ടതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 

എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടി തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് കത്ത് നല്‍കി. രാജസ്ഥാനിലെ രാജ്ഘട്ടില്‍ ബുധനാഴ്ച പ്രതിഷേധത്തിന്റെ ഭാഗമായി കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. 

ഫെബ്രുവരി മൂന്നിനാണ് പത്തുവയസുകാരിക്ക് നേരെ അതിക്രമമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് വിടിനടുത്തുള്ള കടയിലേക്ക് പോയ കുട്ടിയെ അക്രം ഖാന്‍ എന്നയാള്‍ തട്ടിക്കൊണ്ടു പോയി. ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു. 

പെണ്‍കുട്ടിയെ കാണാതായതോടെ തിരഞ്ഞിറങ്ങിയ ബന്ധുക്കളാണ് അവശയായ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മണിക്കൂറുകള്‍ക്കകം ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍