ദേശീയം

വാഷ്‌റൂമില്‍ നിന്ന് പുറത്തിറങ്ങിയ 19കാരിയെ കത്തിമുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം, ഉപേക്ഷിച്ച ഫോണ്‍ നമ്പര്‍ തുമ്പായി; സുരക്ഷാ ജീവനക്കാരന്‍ അടക്കം പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ഹരിയാനയില്‍ കത്തിമുനയില്‍ നിര്‍ത്തി 19കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ലൈംഗികാതിക്രമത്തിന് ശേഷം സ്ത്രീയ്ക്ക് മുന്‍പില്‍ ഉപേക്ഷിച്ച ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പ്രതികളെ പൊലീസ് പിടികൂടി.

ഹരിയാനയിലെ കര്‍ണാലില്‍ ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ഭര്‍ത്താവും ഒന്നിച്ച് പാനിപത്തില്‍ നിന്ന് തിരിച്ചുവരുകയായിരുന്നു 19കാരി. അതിനിടെ ഒരു ബന്ധു യുവതിയെ ഫോണില്‍ വിളിച്ചു. തങ്ങള്‍ക്ക് എന്തൊ തരാനുണ്ട് എന്ന് പറഞ്ഞാണ് ബന്ധു ദമ്പതികളെ വിളിച്ചത്. ഇതനുസരിച്ച് ബസില്‍ നിന്ന് ഇറങ്ങിയ ദമ്പതികള്‍, കര്‍ണാല്‍ ടോള്‍ പ്ലാസയുടെ അടുത്ത് കാത്തുനിന്നു. ഈസമയത്ത് വാഷ്‌റൂമില്‍ പോയപ്പോഴാണ് ഭാര്യ ആക്രമണത്തിന് ഇരയായത്.

വാഷ്‌റൂമില്‍ നിന്ന് പുറത്തിറങ്ങിയ 19കാരിയെ കത്തിമുനയില്‍ നിര്‍ത്തി രണ്ടുപേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അണ്ടര്‍പാസില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു എന്നാണ് കേസ്. സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി.

ഒരാള്‍ ടോള്‍പ്ലാസയ്ക്ക് സമീപം കട നടത്തുകയാണ്. മറ്റൊരാള്‍ ടോള്‍ പ്ലാസയിലെ ചെക്കിങ് പോയന്റിലെ സുരക്ഷാ ജീവനക്കാരനാണ്. പഞ്ചാബില്‍ നിന്നുളളവരാണ് ദമ്പതികള്‍. പാനിപത്തിലെ ബന്ധുക്കളെ കണ്ട് തിരിച്ചുവരുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക