ദേശീയം

ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങി; പ്രതിയെ നാട്ടുകാര്‍ തട്ടിക്കൊണ്ടു പോയി തലയ്ക്കടിച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാര്‍ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി തലയ്ക്കടിച്ച് കൊന്നു. ജാര്‍ഖണ്ഡിലെ ജോഗിമുണ്ട ഗ്രാമത്തിലാണ് ദാരുണ സംഭവം.

ഗ്രാമത്തിലുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ വിനീത് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുവടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാവിലെയാണ് പത്ത് പേരടങ്ങിയ സംഘം വിനീതിനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയത്. ഉറങ്ങുകയായിരുന്ന യുവാവിനെ വീട് ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്തെത്തിച്ച് വടി കൊണ്ട് മര്‍ദിച്ചു. അതിനിടെ വലിയ കല്ല് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. തലയ്ക്ക് മാരകമായ പരിക്കേറ്റാണ് മരണം സംഭവിച്ചത്.

ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഏഴ് മാസം മുന്‍പാണ് വിനീത് പൊലീസിന്റെ പിടിയിലാകുന്നത്. ഈ സംഭവത്തെ തുടര്‍ന്ന് വിനീതിനെതിരെ നാട്ടില്‍ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു.

ജയിലിലായിരുന്ന ഇയാള്‍ അടുത്തിടെ ജാമ്യത്തിലിറങ്ങി. വിനീത് ജാമ്യത്തിലിറങ്ങിയ വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരിഭ്രാന്തരായിരുന്നുവെന്ന് പൊലീസ് പറയുന്നു. നേരത്തെ ഇവര്‍ വിനീതിനെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു പിന്നാലെയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍