ദേശീയം

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഹിസ്ബുള്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാമിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കുല്‍ഗാമിലെ നിപോര ഏരിയയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ഇവരുടെ പക്കലുണ്ടായിരുന്ന രണ്ട് പിസ്റ്റളുകളും സ്‌ഫോടക വസ്തുക്കളും മൂന്ന് ഗ്രനേഡുകളും സുരക്ഷാ സേന പിടിച്ചെടുത്തു. 

വെള്ളിയാഴ്ച രാത്രിയാണ് കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടാകാമെന്ന നിഗമനത്തെ തുടര്‍ന്ന് സുരക്ഷാ സേന രണ്ടിടങ്ങളിലും തിരച്ചില്‍ നടത്തി. 19 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ്, പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് കുല്‍ഗാമില്‍ സൈനിക നടപടി സ്വീകരിച്ചത്. 

കഴിഞ്ഞ ഒരാഴ്ചക്കിടെ കശ്മീരില്‍ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. നേരത്തെ നടന്ന ഏറ്റുമുട്ടലുകളില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ 16 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. 

അതിനിടെ ബന്ദിപ്പോര ശ്രീനഗര്‍ റോഡില്‍ സംശയകരമായ വസ്തു കണ്ടതിനെ തുടര്‍ന്ന് ഗതാഗതം തടഞ്ഞു. പ്രദേശത്ത് ബോംബ് സക്വാഡ് പരിശോധന നടത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍