ദേശീയം

സ്കൂൾ പ്രിൻസിപ്പൽ ഇപ്പോൾ തട്ടുകടക്കാരൻ; കോവിഡ് മാറ്റിയ ജീവിതങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കോവിഡ് മഹാമാരി ആരോഗ്യപരമായി മാത്രമല്ല രാജ്യത്തെ ഭൂരിപക്ഷം ജനതയേയും സാമ്പത്തികമായും വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. വൈറസ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന് ഇപ്പോഴും തീരുമാനമായിട്ടില്ല.

സ്‌കൂളുകള്‍ തുറക്കാതായതോടെ സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ വരുമാന മാര്‍ഗമാണ് അടഞ്ഞിരിക്കുന്നത്. പലരും മറ്റ് ജോലികളുമായി ഇറങ്ങുകയാണിപ്പോള്‍. ഇന്‍ഷുറന്‍സ് ഏജന്റായും വഴിയോരക്കച്ചവടക്കാരായും മറ്റും അവര്‍ പുതിയ തൊഴില്‍ ചെയ്യുകയാണിപ്പോള്‍.

സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലും സോഷ്യല്‍ സയന്‍സ് അധ്യാപകനുമായ രാംബാബു മരഗാനി ജീവിക്കാന്‍ ഇപ്പോള്‍ തട്ടുകടയിട്ടിരിക്കുകയാണ് സ്വന്തം നാട്ടില്‍. രാംബാബുവും ഭാര്യയും തന്നെയാണ് നടത്തിപ്പുകാര്‍. ഇഡ്‌ലി, ദോശ, വട തുടങ്ങിയവയാണ് വില്‍ക്കുന്നത്.

തെലങ്കാനയിലെ ഖമ്മം സ്വദേശിയായ രാംബാബു ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തിരുന്നത്. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു.

സ്‌കൂള്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്ന സാഹചര്യത്തിലാണ് മറ്റുള്ളവരെ ആശ്രയിക്കാതെ അധ്വാനിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള തീരുമാനമെടുത്തത്. ഇതോടെയാണ് തട്ടുകടയുമായി റോഡിലിറങ്ങാന്‍ തീരുമാനിച്ചതെന്ന് രാംബാബു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത