ദേശീയം

ശ്വാസ തടസമുണ്ടോ? ആരോഗ്യ വകുപ്പിനെ വിളിക്കു; അര മണിക്കൂറിനുള്ളിൽ ഓക്സിജൻ വീട്ടിലെത്തിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ തമിഴ്നാടിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയ ഡൽഹിയിൽ സ്ഥിതിഗതികൾ അതിരൂക്ഷമാകുന്നു. ഇതേത്തുടർന്ന് ഓക്സിജൻ വീടുകളിലെത്തിക്കുന്ന പദ്ധതി ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. ശ്വാസ തടസം നേരിടുന്നവർ വിളിച്ചു പറഞ്ഞാൽ അര മണിക്കൂറിനകം ഓക്സിജൻ സിലിൻഡർ വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.

പൾസ് ഓക്സിമീറ്റർ എന്ന സംവിധാനമാണ് ഡൽഹി സർക്കാർ ലഭ്യമാക്കുക. രക്തത്തിൽ ഓക്സിജന്റെ അളവ് പരിശോധിക്കാനുള്ള ഈ ഉപകരണം രോഗിക്ക് ശ്വാസോച്ഛ്വാസം സുഗമമാക്കാൻ സഹായിക്കും.

കോവിഡ് രോഗികൾ അറുപതിനായിരം കടക്കുകയാണ് ഡൽഹിയിൽ. ഞായറാഴ്ച രോഗികളുടെ എണ്ണം 59,746 എത്തിയതോടെ 59,377 രോഗികളുള്ള തമിഴ്നാടിനെ മറികടന്ന് ഡൽഹി മുംബൈയ്ക്കു പിന്നിലെത്തി. ഞായറാഴ്ച മൂവായിരം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ 66,500 പേർക്കാണ് രോഗം. രോഗ വ്യാപനത്തിൽ മുംബൈയേക്കാൾ മുന്നിലാണ് ഡൽഹി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍