ദേശീയം

മൊബൈല്‍ ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടു; നിരസിച്ചതിന്  ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മൊബൈല്‍ ഫോണ്‍ കൈമാറാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്നു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച 51കാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 

ഞായറാഴ്ച രാത്രിയാണ് സംഭവം. 51കാരനായ ജയിംസ് ജോണാണ് 45കാരിയായ ഭാര്യയെ കുത്തിക്കൊന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ജയിംസ് ഭാര്യ റാബിയ ജയിംസിനോട് അവരുടെ കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടു.ഫോണ്‍ കൈമാറാന്‍ തയ്യാറാവാതിരുന്ന ഭാര്യയെ ജയിംസ് ആദ്യം അസഭ്യം പറഞ്ഞു. തുടര്‍ന്നായിരുന്നു അടുക്കളയിലെ കറിക്കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിക്കൊന്നതെന്ന് പൊലീസ് പറയുന്നു. റാബിയയുടെ ശരീരത്തില്‍ ഒന്നിലധികം തവണ കുത്തേറ്റ പാടുണ്ടെന്നും പൊലീസ് പറയുന്നു.

റാബിയ തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടിയാണ് പൊലീസിനെ ഏല്‍പ്പിച്ചത്. കൊലപാതക കുറ്റം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറയുന്നു. ഇത് ഇയാളുടെ രണ്ടാമത്തെ ഭാര്യയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍