ദേശീയം

കൈക്കുഞ്ഞുങ്ങളുമായി ഭക്ഷണവും വെള്ളവുമില്ലാതെ കാത്തുനിന്നത് ഒമ്പത് മണിക്കൂര്‍; മധ്യപ്രദേശില്‍ തൊഴിലാളികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  മധ്യപ്രദേശ്-മഹാരാഷ്ട്ര അതിര്‍ത്തിയായ സെന്ദ്വയില്‍ പൊലീസും കുടിയേറ്റ തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടി. അതിര്‍ത്തിയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒമ്പതുമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതാണ് തൊഴിലാളികളെ പ്രകോപിതരാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ദേശീയപാത മൂന്നിലാണ് സംഭവം. നൂറുകണക്കിന് വരുന്ന തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു.

മഹാരാഷ്ട്രയില്‍ നിന്നും മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലേക്ക് പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളെ സമാധാനപൂര്‍വം നിയന്ത്രിക്കുന്നതില്‍ പ്രാദേശിക ഭരണ സംവിധാനം പരാജയപ്പെട്ടതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. 

സംസ്ഥാനത്തിനകത്തേക്ക് തൊഴിലാളികളെ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ കാലതാമസം വരുത്തുകയായിരുന്നു. മണിക്കൂറുകളോളം അതിര്‍ത്തിയില്‍ കൈക്കുഞ്ഞുങ്ങളുമായി കാത്തിരുന്ന ഇവര്‍ ഒടുവില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിയുകയായിരുന്നു. 

അതേസമയം തൊഴിലാളികള്‍ ശാന്തരാകണമെന്നും ഭക്ഷണവും താമസ സൗകരവും രോഗ പരിശോധനാ സംവിധാനങ്ങളും യാത്രക്കായി ബസുകളും ഏര്‍പ്പെടുത്താനുള്ള കാലതാമസമാണ് ഇതിന് കാരണമായതെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു