ദേശീയം

മാതാപിതാക്കൾ തൊഴിലുറപ്പിന് പോയി; 16കാരി പീഡനത്തിനിരയായി; 18 മണിക്കൂറിനിടെ 13കാരിയും

സമകാലിക മലയാളം ഡെസ്ക്

​ജയ്പുര്‍: രാജസ്ഥാനിൽ രണ്ട് ദളിത് പെൺകുട്ടികൾ ബലാത്സം​ഗത്തിന് ഇരയായി. പതിനെട്ട് മണിക്കൂറിനിടെയാണ് രണ്ട് സംഭവങ്ങളും.
ജല്‍വാര്‍ ജില്ലയിലാണ് രണ്ട് വ്യത്യസ്തയിടങ്ങളിലായി 16ഉം 13ഉം വയസുള്ള പെൺകുട്ടികൾ പീഡനത്തിനിരകളായത്.

16 വയസുള്ള പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെണ് സംഭവം. മാതാപിതാക്കള്‍ തൊഴിലുറപ്പ് ജോലിക്ക് പോയതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. പിന്നീട് മാതാപിതാക്കള്‍ വീട്ടിലെത്തിയ ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയായ യുവാവ് ഒളിവിലാണ്.

ചൊവ്വാഴ്ച രാത്രിയാണ് 13 വയസുകാരിയെ അയല്‍ക്കാരനായ 19 കാരന്‍ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ നേരത്തെ ഫോണില്‍ വിളിച്ചും അല്ലാതെയും നിരന്തരം ശല്യം ചെയ്തിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി വീടിന് പുറത്തു വരാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ ഉറങ്ങിയ ശേഷം വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പ്രതിയായ യുവാവിനെ പൊലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ