ദേശീയം

മൃതദേഹത്തില്‍ അവയവങ്ങള്‍ ഇല്ല, മന്ത്രവാദമെന്ന് കുടുംബം, മൃഗം ആക്രമിച്ചതെന്ന് പൊലീസ്;  ആറു വയസുകാരിയുടെ മരണത്തില്‍ ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുത്തിക്കീറി വികൃതമാക്കിയ നിലയില്‍ ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങള്‍ നഷ്ടമായ നിലയിലാണ്. കുട്ടി മന്ത്രവാദത്തിന് ഇരയായതാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. അതേസമയം മൃഗങ്ങളുടെ ആക്രമണത്തില്‍ കുട്ടി മരിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

കാന്‍പൂരില്‍ ഞായറാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പടക്കം വാങ്ങാന്‍ ശനിയാഴ്ച വൈകീട്ട് ഭദ്രാസ് ഗ്രാമത്തിലുള്ള വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതാണ് കുട്ടി. രാത്രി വൈകിയ വേളയിലും കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. കുട്ടിക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കാളി ക്ഷേത്രത്തിന് സമീപമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മന്ത്രവാദത്തിനായി തന്റെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ കരണ്‍ സംഘവാര്‍ ആരോപിക്കുന്നു.  ശ്വാസകോശം നഷ്ടപ്പെട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കുട്ടി മരിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ