ദേശീയം

പച്ചക്കറി പറിക്കാന്‍ പാടത്തേക്കു പോയ ദലിത് പെണ്‍കുട്ടികളുടെ മൃതദേഹം കുളത്തില്‍

സമകാലിക മലയാളം ഡെസ്ക്

ഫത്തേപുര്‍(യുപി): ഉത്തര്‍പ്രദേശില്‍ പച്ചക്കറി പറിക്കാന്‍ പാടത്തേക്കു പോയ ദലിത് പെണ്‍കുട്ടികളുടെ മൃതദേഹം സമീപത്തെ കുളത്തില്‍ കണ്ടെത്തി. പെണ്‍കുട്ടികളെ അക്രമികള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതാണെന്നും ഇതു പരാജയപ്പെട്ടപ്പോള്‍ കൊലപ്പെടുത്തിയതാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

ഫത്തേപൂരിലെ അസോധാറില്‍ ഇന്നലെയാണ് സംഭവം. ഉച്ചയ്ക്കു പച്ചക്കറി പറിക്കാന്‍ പാടത്തേക്കു പോയ സഹോദരിമാര്‍ രാത്രി വൈകിയും തിരിച്ചെത്തിയില്ല. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പന്ത്രണ്ടും എട്ടും വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.

രണ്ടു കുട്ടികളുടെയും കണ്ണില്‍ പരിക്കേറ്റ പാടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ടത്തിന് അയച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

കുട്ടികളെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ അക്രമികള്‍ കൊലപ്പെടുത്തിയാണന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു