ദേശീയം

'ഇളയമകളെ വിവാഹം ചെയ്ത് തരണമെന്ന ആവശ്യം തളളി'; 51കാരിയെ ബൈക്കിലെത്തി വെട്ടിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ 51കാരിയെ ബൈക്കില്‍ എത്തിയ അജ്ഞാതന്‍ വെട്ടിക്കൊലപ്പെടുത്തി. ഇളയമകളെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്തിരുന്ന ട്രക്ക് ഡ്രൈവറാണ് ഇതിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. അന്വേഷണം ആരംഭിച്ചു.

ഈറോഡിലെ ഗോബിചെട്ടിപാളയത്തിലാണ് സംഭവം. 51കാരിയായ മേരിയേയാണ് ബൈക്കിലെത്തിയ അജ്ഞാതന്‍ ആക്രമിച്ചത്. മേരിയുടെ രണ്ടാമത്തെ മകളും മരുമകനും വീട്ടില്‍ വന്ന സമയത്തായിരുന്നു സംഭവം. രാത്രി 9.30 ഓടേ ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇവരെ യാത്ര അയക്കുന്നതിന് വേണ്ടി മേരി വീടിന്റെ വെളിയില്‍ ഇറങ്ങി. ഈ സമയത്ത് ബൈക്കിലെത്തിയ അജ്ഞാതന്‍ മേരിയുടെ കഴുത്തിലും തലയിലും വെട്ടുകയായിരുന്നു. മേരിയെ രക്ഷിക്കാനുളള ശ്രമത്തിനിടെ മരുമകന്‍ പുഷ്പരാജിനും അയല്‍വാസിക്കും വെട്ടേറ്റു. തുടര്‍ന്ന് പ്രതി കടന്നുകളഞ്ഞു.

ഉടന്‍ തന്നെ മേരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പുഷ്പരാജിന്റെ നില തൃപ്തികരമാണ്. 38 വയസുകാരനായ ട്രക്ക് ഡ്രൈവര്‍ മുരുകനാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മേരിയുടെ ഇളയമകളായ 19കാരിയെ വിവാഹം കഴിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. അഞ്ചുവര്‍ഷം മുന്‍പ് ഈ ആവശ്യം മേരി നിരസിച്ചു. ഇതിലുളള വൈരാഗ്യമായിരിക്കാം കൃത്യത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി