ദേശീയം

തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് ഭയം, രഹസ്യ ബന്ധത്തിലെ കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്‌

സമകാലിക മലയാളം ഡെസ്ക്


ബംഗളുരു: രാഷ്ട്രീയ ഭാവിക്ക് തടസമാകുമെന്ന് ഭയന്ന് രഹസ്യ ബന്ധത്തിൽ ജനിച്ച കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തി. പ്രതി നിങ്കപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ചിത്രദുർഗ ജില്ലയിലാണ് സംഭവം. 

കഴിഞ്ഞ നാലുവർഷമായി 35കാരനായ നിങ്കപ്പയും ശശികല എന്ന യുവതിയും തമ്മിൽ അടുപ്പമുണ്ടായിരുന്നു. വീട്ടുകാരെ അറിയിക്കാതെ ഇവർ വിവാഹം കഴിച്ച് ഒന്നിച്ചുതാമസിക്കാൻ തുടങ്ങി. ഇവർക്ക് ശിരിഷ എന്നുപേരുളള രണ്ടുവയസ്സുളള മകളുണ്ട്. എന്നാൽ വീട്ടുകാർ ശശികലയെ വിവാഹത്തിന് നിർബന്ധിച്ചതോടെ ബന്ധം വീട്ടുകാരെ അറിയിക്കണം എന്ന് ശശികല ആവശ്യപ്പെട്ടു. 

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള തയ്യാറെടുപ്പ് ചൂണ്ടി നിങ്കപ്പ ശശികലയുടെ ആവശ്യത്തെ എതിർത്തു. രഹസ്യവിവാഹവും അതിൽ ഒരു കുഞ്ഞുളളതും തന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാകുമെന്നായിരുന്നു നിങ്കപ്പയുടെ വാദം. ശശികലയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ച ഇയാൾ മകളെ തനിക്കൊപ്പം നിർത്തി. പിന്നാലെ നിങ്കപ്പ കുഞ്ഞിനെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും കുഴിച്ചുമൂടുകയും ചെയ്തു. 

ശശികല കുഞ്ഞിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കുഞ്ഞ് സുഖമായിരിക്കുന്നു എന്നാണ് നിങ്കപ്പ മറുപടി പറഞ്ഞിരുന്നത്. എന്നാൽ ഒക്ടോബർ എട്ടിന് ഫോൺ സംഭാഷണത്തിനിയിൽ ഇവർ വഴക്കിടുകയും കുഞ്ഞിനെ മറന്നേക്കൂ എന്ന് നിങ്കപ്പ ശശികലയോട് പറയുകയും ചെയ്തു. ഇതോടെ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി ശശികല പൊലീസിനെ സമീപിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി