ദേശീയം

രണ്ടാമതും പെണ്‍കുഞ്ഞ്;  കുട്ടിയെ കുളിപ്പിക്കാനായി അമ്മ കൈയിലെടുത്തു; മൂത്തമകളെ കുളിമുറിയിലെ ചുവരിലും തറയിലും അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: രണ്ടാമതും പെണ്‍കുഞ്ഞായതിനെ തുടര്‍ന്ന് 30കാരി നാലവയസുകാരിയെ അടിച്ചുകൊന്നു. ബിഹാറിലെ കുടിയേറ്റ തൊഴിലാളിയായ സ്ത്രീയാണ് നാലുവയസുകാരിയെ കുളിമുറിയില്‍വച്ച് അടിച്ചുകൊലപ്പെടുത്തിയത്. കുളിമുറിയുടെ തറയിലും ചവരിലും അടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇന്‍സ്‌പെക്ടര്‍ ഗോപാല കൃഷ്ണന്‍ പറഞ്ഞു.

ടിങ്കു യാദവിന്റെ ഭാര്യ പ്രിയങ്ക രണ്ടുമാസം മുമ്പാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ആണ്‍കുഞ്ഞ് പിറക്കാത്തതില്‍ അവര്‍ അസ്വസ്ഥയായിരുന്നു. കുഞ്ഞിനെ കുളിപ്പിക്കാനായി കൈയിലെടുത്ത ശേഷം തറയിലും ചുവരിലും അടിക്കുകയായിരുന്നെന്ന് ഭര്‍ത്താവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

യുവതിയെ അറസ്റ്റ് ചെയ്തതായും കൊലപാതകക്കുറ്റം ചുമത്തിയതായും ജോയിന്റ് പോലീസ് കമ്മീഷണര്‍ ഭാഗീരത്ത് മീന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ