ദേശീയം

കളിച്ചുകൊണ്ടിരുന്ന 9 വയസുകാരനെ തട്ടിക്കൊണ്ടുപോയി;  45 ലക്ഷം ആവശ്യപ്പെട്ട് 23 കാരന്‍; പൊലീസിനെ അറിയിച്ചു; മാധ്യമപ്രവര്‍ത്തകന്റെ മകനെ കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്:  മാധ്യമപ്രവര്‍ത്തകന്റെ ഒന്‍പതുവയസുകാരനായ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തെലങ്കാനയിലെ മെഹബൂബബാദ് ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബുധനാഴ്ച കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വീടിന് മുന്നില്‍ വച്ച് കളിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ ആള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ വ്യക്തമാകുകയും ചെയ്്തിരുന്നു.

കുട്ടിയെ വിട്ടുതരണമെങ്കില്‍ 45 ലക്ഷം രൂപ തട്ടിക്കൊണ്ടുപോയ ആള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പൊലീസില്‍ അറിയക്കുകയാണെങ്കില്‍ കുട്ടിയെ കൊലപ്പെടുത്തുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍  കുട്ടിയെ കാണാതായ വിവരം കുടുംബം പൊലീസില്‍ അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയത് 23കാരനായ മെക്കാനിക്ക് സാഗറാണെന്ന് പൊലീസ് പറഞ്ഞു. എളുപ്പത്തില്‍ പണമുണ്ടാക്കുന്നതിനായാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്