ദേശീയം

വിധവയായ മരുമകള്‍ ജീവിക്കുന്നത് കാമുകനൊപ്പം; ഇഷ്ടപ്പെടാതെ ഭര്‍തൃ പിതാവ്; ട്രാക്റ്റര്‍ കയറ്റി ഇരുവരേയും കൊന്ന് പ്രതികാരം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയും പങ്കാളിയെയും ഇടിച്ചു വീഴ്ത്തിയ ശേഷം ശരീരത്തിലൂടെ ട്രാക്ടര്‍ കയറ്റി കൊന്നു. മഹാരാഷ്ട്രയിലെ ജല്‍നയില്‍ ഈ മാസം 28നാണ് അതിദാരുണ കൊലപാതകം നടന്നത്. ജല്‍ന സ്വദേശികളായ മരിയ ലാല്‍സാരെ (32), പങ്കാളി ഹര്‍ബക് ഭാഗവത് (27) എന്നിവരാണ് മരിച്ചത്. 

സംഭവത്തില്‍ മരിയയുടെ ഭര്‍തൃ പിതാവ് ബത്വല്‍ സമ്പത് ലാല്‍സാരെ, ഭര്‍തൃ സഹോദരന്‍ വികാസ് ലാല്‍സാരെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം ദുരഭിമാനക്കൊലയാണെന്നും വിധവയായ മരുമകള്‍ അയല്‍വാസിയും വിവാഹിതനുമായ ഹര്‍ബക് ഭാഗവത്തിനൊപ്പം ഒളിച്ചോടുകയും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നും പൊലീസ് പറയുന്നു. 

പത്ത് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച മരിയ ലാല്‍സാരെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. അയല്‍വാസിയായ ഹര്‍ബക് ഭാഗവതുമായി മരിയ പ്രണയത്തിലായതോടെ കുടുംബം എതിര്‍പ്പുമായി രംഗത്തെത്തി.

വിവാഹിതനായ ഹര്‍ബക്കുമായി മരുമകള്‍ അടുക്കുന്നത് ഇവര്‍ക്കു അംഗീകരിക്കാന്‍ സാധിച്ചില്ല. മരിയയുടെ ബന്ധുക്കള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു കാണിച്ച് ഹര്‍ബക് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ മാര്‍ച്ച് 30ന് മരിയയും ഹര്‍ബക്കും ഗുജറാത്തിലേക്ക് ഒളിച്ചോടി. മരിയയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയും ഇരുവരെയും തിരികെ ഗ്രാമത്തിലെത്തിക്കുകയും ചെയ്തു.

ഒക്ടോബര്‍ 28ന് ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു മടങ്ങവേ ട്രാക്ടറിലെത്തിയ വികാസ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തി ഇവരുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു എന്നു പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ