ദേശീയം

2 കിലോമീറ്റര്‍ ബൈക്കില്‍ കെട്ടി പട്ടിയെ നിഷ്‌കരുണം വലിച്ചിഴച്ച് 47കാരന്‍; ഇറച്ചി 6000 രൂപയ്ക്ക് വിറ്റു; വീഡിയോ വൈറല്‍; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍:  പട്ടിയെ മോട്ടോര്‍ ബൈക്കില്‍ കെട്ടി വലിച്ച് നിഷ്‌കരുണം കൊലപ്പെടുത്തിയ 47 കാരന്‍ അറസ്റ്റില്‍. ഓഗസ്റ്റ് 30നായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

രണ്ട് കിലോമീറ്റര്‍ ദുരമാണ് ഇയാള്‍ പട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയത്. അതിനിടെ പട്ടി ചോരവാര്‍ന്ന് മരിക്കുകയായിരുന്നു.  ഇംഫാല്‍ ഈസ്റ്റ് സ്വദേഷിയിയ ലൈറികെങ്ബാം മഖെ മോട്ടിലാല്‍ തിയാം (47) എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ മൃഗസ്‌നേഹി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. 

പട്ടിയെ കൊന്നതിന് പിന്നാലെ ഇയാള്‍ ഇറച്ചി ആറായിരം രൂപയ്ക്ക് സുഹൃത്തുക്കള്‍ക്ക് വില്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പട്ടിയിറച്ചി വേവിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. 

ഈ സംഭവം ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു, എത്ര വിദ്യാസമ്പന്നരാണെങ്കിലും ഇത്തരം സംഭവങ്ങള്‍ തുടരുന്നതില്‍ തങ്ങള്‍ക്ക് സങ്കടമുണ്ട്. മൃഗങ്ങള്‍ക്ക് നേരയെുള്ള  ക്രൂരത അവസാനിപ്പിക്കുന്നതിനുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്നും മൃഗസ്‌നേഹികള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ