ദേശീയം

മദ്യപിക്കാന്‍ കാമുകന്റെ പോക്കറ്റില്‍ നിന്ന് 1200 രൂപയെടുത്തു, നാല്‍പതുകാരിയെ കൊന്ന് പബ്ലിക് ടോയിലറ്റില്‍ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പോക്കറ്റില്‍ നിന്ന് പണമെടുത്ത് മദ്യം വാങ്ങിയ നാല്‍പതുകാരിയെ കാമുകന്‍ കൊന്നു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഭൂലക്ഷ്മി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കാമുകനായ 35 കാരന്‍ മങ്കമുറി വെങ്കട എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് മാസം മുന്‍പ് പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇരുവരും ഒന്നിച്ച് മദ്യപിക്കാറുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പോക്കറ്റില്‍ നിന്ന് പണമെടുത്തതിനെച്ചൊല്ലി ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.  

അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. താന്‍ മദ്യപിച്ച് ഉറങ്ങിക്കിടന്നപ്പോഴാണ് ഭൂലക്ഷ്മി പോക്കറ്റില്‍ നിന്ന് പണമെടുത്തതെന്ന് വെങ്കട പറഞ്ഞു. പണമെടുത്ത് വീട്ടില്‍ നിന്ന് പോയ ഭൂലക്ഷ്മി കൂടുതല്‍ മദ്യപിച്ച് തിരിച്ചെത്തി. തുടര്‍ന്നാണ് ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായത്. ഭൂലക്ഷ്മിക്ക് കൂടുതല്‍ മദ്യം നല്‍കി ഉറക്കിയതിന് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. 24 മണിക്കൂറോളം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചശേഷം പിന്നീട് പൊതു ശൗചാലയത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം