ദേശീയം

24 മണിക്കൂര്‍; ഊണില്ല, ഉറക്കമില്ല;വിദ്യാര്‍ത്ഥി താണ്ടിയത് 700 കിലോമീറ്റര്‍; പത്ത് മിനിട്ട് വൈകിയതിന്റെ പേരില്‍ നീറ്റ് പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ ഉദ്യോഗസ്ഥര്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: 24 മണിക്കൂര്‍, ഊണില്ല, ഉറക്കമില്ല, 700  കിലോമീറ്റര്‍ താണ്ടിയെത്തിയിട്ടും നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിഷമത്തിലാണ് 19കാരനായ സന്തോഷ് കുമാര്‍ യാദവ്. 

ബിഹാറിലെ ദര്‍ഭാഗ ജില്ലയില്‍ നിന്നാണ് 700 കിലോമീറ്റര്‍ താണ്ടി കൊല്‍ക്കത്തയിലെ പരീക്ഷ സെന്ററിലേക്ക് സന്തോഷ് എത്തിയത്. സന്തോഷ് വന്ന ബസ് ശനിയാഴ്ച വലിയ ഗതാഗതക്കുരുക്കില്‍ പെട്ടതോടെയാണ് കാര്യങ്ങള്‍ തലകീഴായി മറിഞ്ഞത്. 

'ശനിയാഴ്ച രാവിലെ എട്ടു മണിക്കാണ് ഞബസ്സില്‍ പുറപ്പെട്ടത്. മുസ്സാഫര്‍പൂരിനും പട്‌നയ്ക്കും ഇടയില്‍ വലിയ ഗതാഗതക്കുരിക്ക് ആയിരുന്നു. ആറ് മണിക്കൂറോളം ബ്ലോക്ക് നീണ്ടിനിന്നു. പട്‌നയില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ത്ത് 1 മണിക്കാണ് കൊല്‍ക്കത്തയില്‍ എത്തിയത്. അവിടെനിന്ന് ഒരു ക്യാബില്‍ പരീക്ഷ സെന്ററില്‍ എത്തി. 1.40നാണ് എത്തിയത്. 1.30ന് ഹാളില്‍ പ്രവേശിക്കണമായിരുന്നു. രണ്ടു മണിക്കാണ് പരീക്ഷ ആരംഭിക്കുന്നത്. പ്രിന്‍സിപ്പലിനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല'- സന്തോഷ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ