ദേശീയം

രണ്ടു ദിവസം പ്രായമായ കുഞ്ഞിന്റെ ദേഹത്ത് നൂറിലേറെ മുറിവുകള്‍, നെഞ്ചിലും പുറത്തും നിരവധി കുത്ത്; മൃതദേഹം ഷാളില്‍ പൊതിഞ്ഞ നിലയില്‍, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ടു ദിവസം പ്രായമുളള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ നൂറ് തവണ കുത്തിയ പാടുകളാണ് കണ്ടെത്തിയത്. മൃതദേഹം വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.

ഭോപ്പാലിലെ അയോധ്യ നഗറിലാണ് നടുക്കുന്ന സംഭവം. ക്ഷേത്രത്തിന് സമീപം മരിച്ചനിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയ കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. ഷാളില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം.

നെഞ്ചിലും പുറത്തുമായാണ് കുത്തേറ്റ പാടുകള്‍. വീട്ടില്‍ ജനിച്ച കുട്ടിയുടേതാണ് മൃതദേഹം. ക്ഷേത്രത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ചതാകാമെന്നും തുടര്‍ന്ന് മൃഗങ്ങളുടെ ആക്രമണത്തിലെ മുറിവുകളാകാം ശരീരത്തിലെ പാടുകളെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുളള തുടര്‍ച്ചയായ ആക്രമണത്തിലാണ് കുത്തേറ്റ പാടുകള്‍ ഉണ്ടായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പൊലീസ് കൊലപാതക കേസ്  രജിസ്‌ററര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയാനുളള ശ്രമത്തിലാണ് പൊലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും