ദേശീയം

ഗള്‍ഫിലെ ശമ്പളത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കില്ല; ആരോപണങ്ങള്‍ തള്ളി കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ശമ്പളത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റ് പാസാക്കിയ ഫിനാന്‍സ് ബില്ലില്‍ ഗള്‍ഫിലെ ഇന്ത്യക്കാരുടെ ശമ്പളത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കാന്‍ വ്യവസ്ഥയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 

ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഗള്‍ഫിലെ ശമ്പളത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കില്ലെന്ന് വിശദീകരണവുമായി കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍ രംഗത്തെത്തിയത്. എംപിമാരായ ശശി തരൂരും മഹൂവ മൊയ്ത്രയുമാണ് ആരോപണം ഉന്നയിച്ചത്. 

ട്വിറ്ററിലൂടെയായിരുന്നു മഹൂവ മൊയ്ത്ര ആരോപണം ഉന്നയിച്ചത്. ധനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ തന്നെയാണ് ഇതിന് വിശദീകരണം നല്‍കിയത്. ഗള്‍ഫില്‍ അത്യധ്വാനം ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് മേല്‍ പുതിയ നികുതിയോ, അധിക നികുതിയോ ഫിനാന്‍സ് നിയമത്തിലൂടെ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. 

ഗള്‍ഫ് രാജ്യങ്ങളുടെ ഇന്ത്യക്കാരുടെ ശമ്പള വരുമാനത്തിന് ഇന്ത്യയില്‍ നികുതി ഇളവ് തുടരും. ആദായ നികുതി നിയമത്തില്‍ നികുതി ബാധ്യതയ്ക്ക് പൊതുനിര്‍വചനം ഉള്‍പ്പെടുത്തുകയാണ് ചെയ്തതെന്നും ധനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം