ദേശീയം

ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥിയെ വെടിവെച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്


ഗോരഖ്പുർ: ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർഥി വെടിയേറ്റ് മരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് ആക്രമണം. നാരായൺപുർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥി ബ്രിജേഷ് സിങ്(52) ആണ് മരിച്ചത്. 

സംഭവത്തിൽ 3 പേർ പിടിയിലായിട്ടുണ്ട്. മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. പൊതുയോ​ഗത്തിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുകയായിരുന്നു. നാല് ഘട്ടമായാണ് ഉത്തർപ്രദേശിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഏപ്രിൽ 15,19,26,29 തിയതികളിലാണ് വോട്ടെടുപ്പ്. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി