ദേശീയം

കാലിത്തീറ്റ കേസില്‍ ലാലു പ്രസാദ് യാദവിനു ജാമ്യം

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നാലാമത്തെ കേസിലാണ് ലാലുവിനു ജാമ്യം ലഭിക്കുന്നത്. ഇതോടെ ലാലു ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ വഴിയൊരുങ്ങി.

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഡല്‍ഹി എയിംസിലാണ് ലാലു ഇപ്പോഴുള്ളത്. നാലു കേസിലും ജാമ്യം കിട്ടിയതോടെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് ലാലുവിന് നാട്ടിലേക്കു മടങ്ങാനാവും.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ധുംക ട്രഷറി കേസിലാണ് ലാലുവിന് ഇന്നു ജാമ്യം ലഭിച്ചത്. 3.13 കോടി രൂപ വകമാറ്റിയെന്നതാണ് കേസ്. 

2017ലാണ് കാലിത്തീറ്റ കേസില്‍ ലാലുവിനെ ശിക്ഷിച്ചത്. തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും കൂടുതല്‍ കാലവും റാഞ്ചിയില്‍ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആയിരുന്നു ലാലു. കഴിഞ്ഞ ജനുവരിയിലാണ് എയിംസിലേക്കു മാറ്റിയ്ത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''