ദേശീയം

കോവിഡ് ബാധിച്ച പിഞ്ചുകുഞ്ഞുമായി കിടക്ക കാത്ത് ആശുപത്രി മുറ്റത്ത്; ദാരുണാന്ത്യം; നിസ്സഹായയായി അമ്മ

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: കോവിഡ് ബാധിതനായ ഒരു വയസുകാരനുമായി അമ്മ ആശുപത്രിയ്ക്ക് പുറത്ത് കിടക്കയ്ക്കായി കാത്തുനില്‍ക്കുന്നതിനിടെ കുഞ്ഞ് മരിച്ചു.  വിശാഖപട്ടണത്തെ കിങ് ജോര്‍ജ് ആശുപത്രിക്ക് പുറത്താണ് സംഭവം.

മകന് കിടക്കയ്ക്ക് വേണ്ടി അമ്മ ആശുപത്രി മുഴുവന്‍ അലഞ്ഞെങ്കിലും ഒരിടത്തും ഒഴിവുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുഞ്ഞ് അവസാനശ്വാസം എടുക്കുംവരെ അമ്മയുടെ യാചന തുടര്‍ന്നു. ഒടുവില്‍ ആംബുലന്‍സിനകത്ത് വച്ച് കുട്ടി മരിച്ചു. 

ആന്ധ്രയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണ് കിങ് ജോര്‍ജ് ആശുപത്രി. കോവിഡ് വ്യാപനം ചെറുക്കുന്നതില്‍ സര്‍ക്കാരിന്റെ അലംഭാവത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ആശുപത്രിയില്‍ നിന്ന് മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ 50കാരിയുടെ മൃതദേഹം ബൈക്കില്‍ ഇരുത്തിക്കൊണ്ടുപോകേണ്ടി വന്നിരുന്നു. ആന്ധ്രാപ്രദേശിലെ ശ്രീകാക്കുളം ജില്ലയിലായിരുന്നു സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''