ദേശീയം

അതിര്‍ത്തിയില്‍ 'വെടിനിര്‍ത്തല്‍'; കേന്ദ്രം പറയുന്നത് അനുസരിക്കും, സേനകളെ പിന്‍വലിക്കും: സംയുക്ത പ്രസ്താവനയിറക്കി അസം, മിസോറാം സര്‍ക്കാരുകള്‍

സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ സംയുക്ത പ്രസ്താവനയിറക്കി അസം, മിസോറാം സര്‍ക്കാരുകള്‍. പ്രശ്‌നം പരിഹരിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിക്കുന്ന നപടികളോട് സഹകരിക്കുമെന്ന് ഇരു സര്‍ക്കാരുകളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. 

ആറു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവനെടുത്ത അക്രമ സംഭവത്തിന് ശേഷം, കേന്ദ്ര ആഭ്യന്തരമന്ത്രി അമതി ഷാ ഇരുമുഖ്യമന്ത്രിമാരുമായി ടെലഫോണ്‍ ചര്‍ച്ച നടത്തിയിരുന്നു. 

അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. അസം അതിര്‍ത്തി സംരക്ഷണ, വികസന മന്ത്രി അതുല്‍ ബോറ, മിസോറാം ആഭ്യന്തരമന്ത്രി ലാല്‍ചംലിയാന എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്. 

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ വിരോധമില്ല. മേഖലയിലേക്ക് ഇരു സംസ്ഥാനങ്ങളും സ്വന്തം സായുധ സേനകളെ വിന്യസിക്കില്ല. അസം-മിസോറാം അതിര്‍ത്തികള്‍ പങ്കിടുന്ന മറ്റു ജില്ലകളിലും ഇത് പാലിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു