ദേശീയം

ലഹരിമരുന്ന് വാങ്ങാന്‍ പണമില്ല, രണ്ടര വയസ്സുള്ള മകനെ 40,000 രൂപയ്ക്ക് വിറ്റ് അച്ഛന്‍, അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ലഹരിമരുന്ന് വാങ്ങാന്‍ പണം കണ്ടെത്താനായി രണ്ടരവയസുള്ള മകനെ അച്ഛന്‍ വിറ്റു. 40,000 രൂപയ്ക്കാണ് അമിനുള്‍ ഇസ്ലാം എന്നയാള്‍ കുഞ്ഞിനെ വിറ്റത്. ഗുവാഹത്തിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ലഹാരിഗട്ട് ഗ്രാമത്തിലാണ് സംഭവം. 

സാസിദാ ബീഗം എന്ന സ്ത്രീക്കാണ് അമിനുള്‍ കുഞ്ഞിനെ വിറ്റത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

അമിനുള്‍ ആയി വഴക്കിട്ട് ഭാര്യ രുക്മിന ഭീഗം കുറച്ച് മാസമായി സ്വന്തം വീട്ടിലാണ്. ആധാര്‍ കാര്‍ഡ് ശരിയാക്കണം എന്നുപറഞ്ഞ് അമിനുള്‍ രുക്മിനയുടെ വീട്ടില്‍ നിന്ന് മകനെ ആവശ്യപ്പെട്ടു. കുഞ്ഞുമായി പോയി മൂന്ന് ദിവസം കഴിഞ്ഞിട്ടും മകനെ തിരിച്ചെത്തിക്കാഞ്ഞതിനാല്‍ രുക്മിന പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് കുഞ്ഞിനെ 40,000 രൂപ വാങ്ങി വിറ്റെന്ന് അറിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി