ദേശീയം

പബ്ജി കളിക്കാൻ പത്ത് ലക്ഷം രൂപ ചിലവിട്ടു; ശകാരിച്ചതിന് പിന്നാലെ 16കാരൻ വീടുവിട്ടിറങ്ങി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പബ്ജി കളിക്കാനായി 16കാരൻ അമ്മയുടെ അക്കൗണ്ടിൽ നിന്ന് ചിലവിട്ടത് പത്ത് ലക്ഷം രൂപ. സംഭവമറിഞ്ഞ് മാതാപിതാക്കൾ ശകാരിച്ചതിന് പിന്നാലെ  വീടുവിട്ടിറങ്ങിയ കുട്ടിയെ ഒടുവിൽ പൊലീസ് കണ്ടെത്തി തിരികെയെത്തിച്ചു. മുംബൈയിലെ ജോഗേശ്വരിയിലാണ് സംഭവം. 

ഗെയിം കളിക്കാൻ ഐഡിയും വെർച്വൽ കറൻസിയും ലഭിക്കാനാണ് ഓൺലൈൻ ഇടപാടുകളിലൂടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 10 ലക്ഷം രൂപ ചിലവഴിച്ചത്. മകനെ കാണാനില്ലെന്ന് കുട്ടിയുടെ‌ അച്ഛൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം മുതൽ മകൻ പബ്ജി ഗെയിമിന് അടിമയാണെന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. പണം ചിലവിട്ടതിന് വഴക്കുപറഞ്ഞതിനാൽ കത്ത് എഴുതിവെച്ചാണ് കുട്ടി വീടുവിട്ടിറങ്ങിയത്. 

അന്ധേരിയിലെ മഹാകാളി ഗുഹ പ്രദേശത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കൗൺസിലിങ്ങിന് ശേഷമാണ് മാതാപിതാക്കളോടൊപ്പം വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു