ദേശീയം

കൊലക്കേസ് പ്രതിയെ പൊക്കാൻ പൊലീസ് എത്തി; മുളകുപൊടി എറിഞ്ഞ് ഭർത്താവിനെ രക്ഷിച്ച് ഭാര്യ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കൊലക്കേസ് പ്രതിയായ ഭർത്താവിനെ രക്ഷപ്പെടുത്താനായി പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞ് ഭാര്യ. തെലങ്കാനയിൽ അത്തപ്പൂരിലാണ് സംഭവം. ഭർത്താവ് വസീമിനെ സഹായിക്കാൻ ഭാര്യ ഷമീം പർവീൺ ആണ് പൊലീസ് സംഘത്തിൻറെ നേരെ മുളകുപൊടി പ്രയോഗിച്ചത്.

2019ലെ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് പൊലീസ് തിരയുന്ന പ്രതിയാണ് വസീം. അത്താപൂരിലെ സുലൈമാൻ നഗറിൽ വസീമും ഭാര്യയും താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടയുടൻ യുവതി മുളകുപൊടി എറിഞ്ഞു. പൊലീസ് തന്നെ ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് ഉച്ചത്തിൽ ഇവർ നിലവിളിച്ചു. അപകടം മനസിലാക്കിയ വസീം  ഈ സമയം വീട്ടിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു.

പൊലീസിൻറെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഐപിസി 353-ാം വകുപ്പ് പ്രകാരം ഷമീമിനെതിരെ കേസെടുത്തു. കസ്റ്റഡിയിലെടുത്ത 
 ഷമീമിനെ ബുധനാഴ്ച വിട്ടയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്