ദേശീയം

ഇതര ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയം, 18കാരിയെ കൊന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു; സഹോദരന്മാര്‍ അറസ്റ്റില്‍, തുമ്പായത് സിസിടിവി ദൃശ്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഇതര ജാതിയില്‍പ്പെട്ട യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ 18കാരിയെ വീട്ടുകാര്‍ കഴുത്തുഞെരിച്ച് കൊന്നു. പെണ്‍കുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കാട്ടില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ടു സഹോദരന്മാരെയും സഹോദരഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 20നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരുമാസത്തെ കാലപഴക്കമുണ്ട്. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കേസ് തെളിയിച്ചത്. 60 റിസോര്‍ട്ടുകളിലെ 150 സിസിടിവി ക്യാമറകളാണ് പൊലീസ് പരിശോധിച്ചത്. പെണ്‍കുട്ടി ഇളയ സഹോദരനൊപ്പം ഡെറാഡൂണില്‍ എത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. മൂത്ത സഹോദരനൊപ്പം ഇരുവരും താമസിച്ചതായും കണ്ടെത്തിയതായി പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ ഇളയ സഹോദരനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.  മൂത്ത സഹോദരനും സഹോദരഭാര്യയും താനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നതെന്ന് ഇളയ സഹോദരന്‍ കുറ്റസമ്മതമൊഴി നല്‍കിയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഇളയ സഹോദരന്‍ ബിഹാറിലേക്ക് മടങ്ങി.

ബിഹാര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. ഇതര ജാതിയില്‍പ്പെട്ട യുവാവുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

മുസ്ലീം വിദ്വേഷ പരാമര്‍ശം; കര്‍ണാടക ബിജെപി ഐടി സെല്‍ തലവന്‍ അറസ്റ്റില്‍

ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളിൽ തീയിട്ട് അജ്ഞാതർ; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം

വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍

കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്