ദേശീയം

വീടു വെയ്ക്കാന്‍ സ്വരുക്കൂട്ടിയ പണം ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചു; ബിസിനസുകാരന്റെ ലക്ഷങ്ങള്‍ ചിതലരിച്ച് നശിച്ചു 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ബിസിനസുകാരന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച ലക്ഷങ്ങള്‍ ചിതലരിച്ച് നശിച്ച നിലയില്‍. ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ച ആന്ധ്രാപ്രദേശ് സ്വദേശിയുടെ പണമാണ് ചിതലിന്റെ ആക്രമണത്തില്‍ നശിച്ചത്.

കൃഷ്ണ ജില്ലയിലാണ് സംഭവം. 500ന്റെയും 200ന്റെയും നോട്ടുകെട്ടുകളാണ് ചിതല്‍ തിന്നത്.  മാസങ്ങള്‍ കൊണ്ടാണ് നോട്ടുകള്‍ക്ക് നാശം സംഭവിച്ചിരിക്കുന്നത്. ബിജിലി ജമാലയ്യയ്ക്കാണ് അഞ്ചുലക്ഷം രൂപ നഷ്ടമായത്.

പന്നിവളര്‍ത്തല്‍ ബിസിനസാണ് ജമാലയ്യ നടത്തി വരുന്നത്. ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം പതിവായി പണം ഇരുമ്പുപെട്ടിയിലാണ് സൂക്ഷിക്കാറ്. വീട് വെയ്ക്കാന്‍ സ്വരുക്കൂട്ടി വെച്ചിരുന്ന പണമാണ് നഷ്ടമായത്.

ചിതലരിച്ച പണം ബിസിനസുകാരന്‍ പ്രദേശത്തെ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്തു. കൈ നിറയെ പണവുമായി കുട്ടികള്‍  റോന്തുചുറ്റി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം അറിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു