ദേശീയം

ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു, മനംനൊന്ത് വീടുവിട്ടിറങ്ങി യുവതി;  റെയില്‍വേ സ്റ്റേഷനിലടക്കം അന്തിയുറങ്ങി, കഴിച്ചുകൂട്ടിയത് ആറ് വര്‍ഷങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

താനെ: ഭര്‍ത്താവുമായുള്ള പ്രശ്‌നത്തെചൊല്ലി ആറ് വര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയ 42കാരി വീണ്ടും കുടുംബാംഗങ്ങളുമായി ഒന്നിച്ചു. മഹാരാഷ്ട്രയിലെ രണ്ട് സാമൂഹിക സംഘടനകളുടെ പ്രവര്‍ത്തനഫലമായാണ് യുവതി തിരികെ മാതാപിതാക്കള്‍ക്കരികിലെത്തിയത്. 

ജനുവരി 19ന് താനെയിലെ പെട്രോള്‍ പമ്പിന് അടുത്തുനിന്നാണ് യുവതിയെ കണ്ടെത്തിയത്. സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന സഖി എന്ന സ്ഥാപനത്തില്‍ ഇവരെ എത്തിച്ചു. അസമിലെ ഗുവാഹത്തിയിലാണ് സ്വദേശമെന്നും ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതില്‍ മനം നൊന്താണ് വീട് വിട്ടതെന്നും യുവതി അധികൃതരോട് പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷം റെയില്‍വേ സ്റ്റേഷനിലും മറ്റുമായി ചിലവഴിക്കുകയായിരുന്നു ഇവര്‍. 

അധികൃതര്‍ യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെടുകയും വിഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തു. പിന്നീട് യുവതിയുടെ സഹോദരന്‍ എത്തി ഇവരെ കൂട്ടികൊണ്ടുപോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി