ദേശീയം

കടുത്ത വയറുവേദന; ആശുപത്രിയില്‍ കാണിച്ചപ്പോള്‍ എട്ടുമാസം ഗര്‍ഭിണി; 17കാരി പ്രസവത്തിനിടെ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുകാരി പ്രസവത്തിനിടെ മരിച്ചു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് സംഭവം.

പെണ്‍കുട്ടി മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പം തേനി ജില്ലയിലെ നാഗലാപുരം ഗ്രാമത്തിലാണ് താമസിച്ചത്. രണ്ട് മാസം മുന്‍പ് വയറുവേദനയെ തുടര്‍ന്നാണ് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് പതിനേഴുകാരി എട്ടുമാസം ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞത്.

ഇതിന് പിന്നാലെ വീട്ടുകാര്‍ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് രണ്ടുപേര്‍ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച വിവരം വീട്ടുകാരോട് പറഞ്ഞത്. ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. 17കാരി പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതിന് പിന്നാലെ മരിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍