ദേശീയം

വീടിന് പുറത്ത് ഒച്ചവെച്ചത് ചോദ്യം ചെയ്തു, വഴക്കായി; യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  വീടിന് പുറത്ത് ഒച്ച ഉണ്ടാക്കുന്നത് എതിര്‍ത്തതിന് 20കാരനെ സംഘം ചേര്‍ന്ന് യുവാക്കള്‍ കുത്തിക്കൊന്നു. നിരവധി തവണ കുത്തേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സെന്‍ട്രല്‍ ഡല്‍ഹിയിലെ പട്ടേല്‍ നഗറിലാണ് സംഭവം. 20 വയസുള്ള ശുഭം കുമാറാണ് കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരുപാട് ശബ്ദം ഉയര്‍ത്തി സംസാരിച്ചതിന് ശുഭം കുമാറും തൊഴിലുടമയും മൂന്ന് യുവാക്കളെ ശകാരിച്ചിരുന്നു. ഇതില്‍ കുപിതരായ യുവാക്കള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. 

വീടിന് വെളിയില്‍ ഒച്ചയുണ്ടാക്കി യുവാക്കള്‍ അസഭ്യം പറഞ്ഞതിനെയാണ് കുമാറും തൊഴിലുടമയും ചോദ്യം ചെയ്തത്. ഇതിനെ ചൊല്ലി ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമായി. നാട്ടുകാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് യുവാക്കള്‍ സംഘം ചേര്‍ന്ന്് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ ഇവര്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പ്രതികളില്‍ മൂന്ന് പേരെ പിടികൂടി. പൊതുസ്ഥലത്ത് ആളുകള്‍ കൂട്ടമായി നില്‍ക്കുന്ന സമയത്ത്് ശകാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തൊഴിലുടമയെയും കുമാറിനെയും കൊല്ലാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തൊഴിലുടമ സംഭവസമയത്ത് വീട്ടില്‍ ഉണ്ടാവാതിരുന്നത് കൊണ്ട് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍