ദേശീയം

13കാരിയെ മൂന്ന് പ്രാവശ്യം തട്ടിക്കൊണ്ടുപോയി, ഒന്‍പത് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു, ഭീഷണി, അറസ്റ്റ്; മധ്യപ്രദേശില്‍ കൊടും ക്രൂരത

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ 13 കാരിയെ തട്ടിക്കൊണ്ടുപോയി ഒന്‍പത് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നു. 

മധ്യപ്രദേശിലെ ഉമാരിയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. തുടര്‍ച്ചയായി തട്ടിക്കൊണ്ടുപോയാണ് ഇവര്‍ പീഡിപ്പിച്ചതെന്ന്് പൊലീസ് പറയുന്നു. ജനുവരി നാലിനാണ് ആദ്യമായി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ അറിയാവുന്ന യുവാവും ആറ് കൂട്ടുകാരും ചേര്‍ന്ന് രണ്ടുദിവസമാണ് പീഡിപ്പിച്ചത്. 

തുടര്‍ന്ന് വിട്ടയച്ച കുട്ടിയെ ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. ജനുവരി 11ന് കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയതായി പൊലീസ് പറയുന്നു. കാട്ടിലും ഭക്ഷണശാലയിലും ബന്ദിയാക്കി വെച്ചായിരുന്നു പീഡനം. മൂന്ന് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ഇതിന് ശേഷവും കുട്ടിയുടെ പീഡനാനുഭവം തീര്‍ന്നില്ല എന്ന് പൊലീസ് പറയുന്നു. വീണ്ടും തട്ടിക്കൊണ്ടുപോയി രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഇവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി നടന്ന കാര്യങ്ങള്‍ വിവരിച്ചു. പ്രതികള്‍ക്കായി പൊലീസ് നടത്തിയ വ്യാപകമായ തെരച്ചിലിലാണ് പ്രതികളില്‍ ആറുപേരെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി