ദേശീയം

73കാരനെ കഴുത്തറുത്ത ശേഷം പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; 2 ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നു; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: 73കാരനെ വീട്ടിലെത്തിയ അജ്ഞാത സംഘം അതിക്രൂരമായി കൊലപ്പെടുത്തി. കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊല്‍ക്കത്തയിലെ ബോബസാറിലെ ഫ്‌ളാറ്റിലാണ് സംഭവം. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു.

അയൂബ് ഫിഡ അലി അഗ എന്നയാളാണ് മരിച്ചത്. ഇയാള്‍ നഗരത്തിലെ പ്രമുഖ ഹാര്‍ഡ് വെയര്‍ ഷോപ്പിന്റെ ഉടമയാണ്. വാതില്‍ പുറത്തുനിന്ന് പൂട്ടിയത് മരുമകളുടെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

മകള്‍ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. സംഭവദിവസം പത്തുമണിയോടെ മകള്‍ ജോലിക്ക് പോയി. ഇയാളുടെ മരുമകളും തൊട്ടടുത്തെ ഫ്‌ലാറ്റിലാണ് താമസം. അവര്‍ ഫ്‌ലാറ്റിലേക്ക് വന്നപ്പോള്‍ പുറത്തുനിന്നും വയോധികന്റെ മൃതദേഹം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പൊലീസില്‍ അറിയിക്കുകയായിരുന്നു. കൊലപാതകി സംഘം വീട്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും കവര്‍ന്നതായും  കുടുംബം ആരോപിക്കുന്നു. 

കൊലനടത്തിയത് വളരെ ആസൂത്രിതമായാണെന്നും പരിചയക്കാരായവരാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി