ദേശീയം

പൂജയ്ക്ക് ഭര്‍ത്താവും ബന്ധുക്കളും എത്തിയില്ല, അഞ്ചു വയസ്സുകാരനെ ഗ്ലാസ്സ് ചില്ലുകള്‍ തീറ്റിച്ചു, അമ്മയും മകനും മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാണ്‍പൂര്‍ : മകള്‍ക്കായി നടത്തിയ പ്രത്യേക പൂജയില്‍ ഭര്‍ത്താവും ബന്ധുക്കളും പങ്കെടുക്കാത്ത വിഷമത്തില്‍ യുവതിയും മകനും ജീവനൊടുക്കി. അഞ്ചു വയസ്സുള്ള മകനെ നിര്‍ബന്ധിപ്പിച്ച് ഗ്ലാസ്സ് ചില്ലു പൊടിച്ചത് തീറ്റിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഗ്ലാസ്സ് പൊടി കഴിച്ച് യുവതിയും മരിച്ചു. 

ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയിലെ ലാല്‍പുരയിലാണ് സംഭവം. 30 വയസ്സുള്ള സോണി നിഷാദ്, മകന്‍ ഷാനി എന്നിവരാണ് മരിച്ചത്. ഭര്‍തൃവീട്ടുകാരുമായുള്ള അകല്‍ച്ചയെ തുടര്‍ന്ന് സോണി മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. 

യുവതിയുടെ ഭര്‍ത്താവ് ഭോല (40) ഗുജറാത്തിലെ സൂറത്ത് നഗരത്തിലെ തൊഴിലാളിയാണ്. സംഭവ സമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നുല്ല. സമീപപ്രദേശത്തുള്ള സ്‌കൂളിലെ പാചകക്കാരിയാണ് സോണിയുടെ അമ്മ മാരി. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയപ്പോഴാണ് മകളും പേരക്കുട്ടിയും ബോധമറ്റ അവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തിയത്. 

ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകളുടെ ഛാതി പൂജയില്‍ ഭര്‍ത്താവും ബന്ധുക്കളും പങ്കെടുക്കാതിരുന്നതില്‍ യുവതി മാനസികമായി വിഷമത്തിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നു കുട്ടികളെ വളര്‍ത്തുന്നതിനും യുവതി വളരെ ബുദ്ധിമുട്ടിയിരുന്നു എന്ന് ഇന്‍സ്‌പെക്ടര്‍ താരാ സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി