ദേശീയം

ഉച്ചയ്ക്ക് ഉറങ്ങാന്‍ അനുവദിച്ചില്ല; 12കാരനെ ക്രൂരമായി തല്ലിച്ചതച്ച് 55കാരി, കേസ് 

സമകാലിക മലയാളം ഡെസ്ക്

പനജി: ഉച്ചയ്ക്ക് ഉറക്കം തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് 12 കാരനെ 55കാരി ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു.

ഗോവയിലെ വാസ്‌കോയില്‍ ജനുവരി 18നാണ് സംഭവം. ജോലി കഴിഞ്ഞ് അച്ഛന്‍ വീട്ടില്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടി കരയുന്നത് കണ്ട് അമ്മയോട് ചോദിച്ചപ്പോഴാണ് അയല്‍വാസി മര്‍ദ്ദിച്ച കാര്യം വിവരിച്ചത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

12 വയസുകാരന്‍ കൂട്ടുകാരുമൊന്നിച്ച് സൈക്കിള്‍ ചവിട്ടുന്നതിനിടെയാണ് സംഭവം. കുട്ടികളുടെ ഒച്ചപ്പാടും ബഹളവും കാരണം ഉറക്കം തടസ്സപ്പെട്ടു എന്ന് ആരോപിച്ച് 55കാരി വടിയുമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങി. തുടര്‍ന്ന് കുട്ടിയെ തല്ലുകയായിരുന്നു.

അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടി കൂട്ടുകാരന്റെ വീട്ടിലേക്ക് ഓടിയെങ്കിലും കുട്ടിയെ പിന്തുടര്‍ന്ന് എത്തി 55കാരി പൊതിരെ തല്ലിയതായി പരാതിയില്‍ പറയുന്നു. കുട്ടിയെ തല്ലുന്നത് കണ്ട വീട്ടിലെ വയോധികനാണ് രക്ഷയ്ക്ക് എത്തിയത്. വയറിലും തലയിലും കൈയിലും കഴുത്തിലും കുട്ടിക്ക് അടിയേറ്റ പാടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി