ദേശീയം

ജ്വല്ലറി ഉടമയുടെ വീട്ടില്‍ അതിക്രമിച്ചു കയറി, ഭാര്യയെയും മകനെയും കൊലപ്പെടുത്തി; 17 കിലോ സ്വര്‍ണം കവര്‍ന്നു, കൊള്ള സംഘവുമായി ഏറ്റുമുട്ടല്‍, ഒരാള്‍ കൊല്ലപ്പെട്ടു 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി കൊള്ളസംഘം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. 17 കിലോ സ്വര്‍ണാഭരണങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിച്ച രാജസ്ഥാനില്‍ നിന്നുള്ള കൊള്ള സംഘവുമായി പൊലീസ് ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊലപ്പെടുകയും മൂന്ന് പേരെ പിടികൂടുകയും ചെയ്തു. ഒരാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

ഇന്ന് രാവിലെ ആറുമണിയോടെ മയിലാടുംതുറയിലെ സിര്‍ക്കഴിയില്‍ വച്ചാണ് സംഭവം. റെയില്‍വേ സ്റ്റേഷന് സമീപമുള്ള ജ്വല്ലറി ഉടമ ധനരാജിന്റെ വീട്ടിലേക്കാണ് അഞ്ചംഗ സംഘം അതിക്രമിച്ച് കയറിയത്. ധനരാജിന്റെ ഭാര്യ ഡി ആശ, മകന്‍ അഖില്‍ എന്നിവരാണ് ആക്രമണത്തില്‍ കൊലപ്പെട്ടത്. ധനരാജിനും അഖിലിന്റെ ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു.

വിവരം അറിഞ്ഞ സ്ഥലത്തെത്തിയ പൊലീസിന് കൊള്ളമുതലുമായി തൊട്ടടുത്തുള്ള ഗ്രാമമായ ഇരുക്കൂറിലേക്ക് അക്രമിസംഘം പോയതായി വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് കൊള്ളമുതല്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് അക്രമി സംഘവുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊള്ള സംഘാംഗമായ മണിബാല്‍ ആണ് കൊല്ലപ്പെട്ടത്. മൂന്ന് പേരെ പിടികൂടിയ പൊലീസ് കടന്നുകളഞ്ഞ അഞ്ചാമന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും