ദേശീയം

വാഹന പരിശോധനയ്ക്കിടെ സീറ്റിന് അടിയില്‍ കൂനിപ്പിടിച്ചിരിക്കുന്ന പെണ്‍കുട്ടി; പുറത്തായത് ക്രൂരമായ പീഡന കഥ

സമകാലിക മലയാളം ഡെസ്ക്

സുല്‍ത്താന്‍പുര്‍ (യുപി): ഉത്തപ്രദേശില്‍ വാഹന പരിശോധനയ്ക്കിടെ കണ്ടെത്തിയ ക്രൂരമായ പീഡന കഥ. പരിശോധനയ്ക്കിടെ ബസിന്റെ സീറ്റിനടിയില്‍ കൂനിപ്പിടിച്ചിരുന്ന പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. 

പതിവായുള്ള വാഹന പരിശോധനയ്ക്കിടെ, ആഢംബര ബസില്‍ നിന്നാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കണ്ടെത്തിയത്. സീറ്റിനടിയില്‍ കൂനിപ്പിടിച്ചിരിക്കുന്ന നിലയായിരുന്നു പെണ്‍കുട്ടി. പൊലീസ് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ പെണ്‍കുട്ടി വിവരങ്ങള്‍ പറയുകയായിരുന്നു.

പിതാവിന്റെ രണ്ടാം ഭാര്യയിലുള്ള മകള്‍ തന്നെ മരുന്നു വാങ്ങി നല്‍കാന്‍ എന്ന പേരില്‍ വീട്ടില്‍നിന്നു കൊണ്ടുപോവുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. ശിവപൂജന്‍ സിങ് എന്നയാളുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്.  ഇവിടെ വച്ച് മൂന്നു പേര്‍ ബലാത്സംഗം ചെയ്തു. 

പിന്നെയാണ് ബസില്‍ കയറ്റിയത്. പൊലീസ് പരിശോധനയ്ക്കു വന്നപ്പോള്‍ തന്നെ ബസിന്റെ സീറ്റിന് അടിയില്‍ ഒളിപ്പിക്കുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.

പിതാവിന്റെ രണ്ടാം ഭാര്യയിലുള്ള മകളും ഡ്രൈവറും മറ്റൊരു ആണ്‍കുട്ടിയുമാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയ വീട്ടുകാരുടെ അടുക്കല്‍ എത്തിച്ചതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ