ദേശീയം

അമ്മാവന്റെ മകനുമായി ഫോണില്‍ സംസാരിച്ചു; യുവതികള്‍ക്ക് മൃഗീയ മര്‍ദ്ദനം; അന്വേഷണം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍; മധ്യപ്രദേശില്‍ യുവതികള്‍ക്ക് നേരെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം. അമ്മാവന്റെ മകനെ ഫോണില്‍ വിളിച്ചെന്നാരോപിച്ചാണ് ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഥാര്‍ ജില്ലയിലാണ് സംഭവം.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഥാര്‍ ജില്ലയിലെ എഎസ്പി ദേവേന്ദ്ര പട്യാദര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അലിജര്‍പൂരില്‍ 19കാരിയെ ബന്ധുക്കള്‍ ക്രൂരമായി കെട്ടിത്തൂക്കിയാട്ടിയ ശേഷം മര്‍ദ്ദിച്ചിരുന്നു. അതിന് പിന്നാലെയാണ് സമാനമായ സംഭവം. മൃഗങ്ങളെ തല്ലുന്നതുപോലെയാണ്് ഏഴ് പേര്‍ രണ്ട് യുവതികളെ ക്രൂരമായി മര്‍ദ്ദിക്കുന്നത്.

ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഏഴ് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഥാര്‍ ജില്ലയിലെ തണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പീപ്പല്‍വാ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. യുവതികളുടെ ബന്ധുക്കളാണ് മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരുദയയുമില്ലാതെയാണ് ഇവര്‍ കൂട്ടമായി മര്‍ദ്ദിച്ചത്. അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിനൊപ്പം കല്ലെറിയുന്നതും വീഡിയോയില്‍ കാണാം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു