ദേശീയം

'മന്ത്രവാദി പറഞ്ഞിട്ടാണ്', നിധി കണ്ടെത്താന്‍ അമ്മയും മകളും ചേര്‍ന്ന് അഞ്ച് വയസുകാരിയെ കൊന്നു 

സമകാലിക മലയാളം ഡെസ്ക്

ലക്നൗ: നിധി കണ്ടെത്താനായി അമ്മയും മകളും ചേര്‍ന്ന് അഞ്ച് വയസുകാരിയെ കൊന്നു. ഉത്തര്‍ പ്രദേശിലെ ബാണ്ട ജില്ലയിലാണ് സംഭവം. അടുത്ത വീട്ടിലെ കുട്ടിയെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.  

കുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് അയല്‍ക്കാരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കൊലപാതകം നടത്തിയ സ്ത്രീയുടെ പ്രായപൂര്‍ത്തിയാകാത്ത മകനില്‍ നിന്നാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അമ്മയും സഹോദരിയും ചേര്‍ന്ന് കുട്ടിയെ തട്ടിയെടുത്തെന്നും അഴുക്കുചാലില്‍ എറിഞ്ഞെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. 

കുട്ടിയുടെ കഴുത്തില്‍ മുറിവുകള്‍ കണ്ടെത്തിയെന്നും മൃതദേഹം പൊസ്റ്റുമോര്‍ട്ടത്തിന് അയച്ചെന്നും പൊലീസ് പറഞ്ഞു. മന്ത്രവാദി പറഞ്ഞിട്ടാണ് കുട്ടിയെ കൊന്നതെന്നും അതൊരു മതപരമായ ആചാരമാണെന്നും പ്രതിയായ സ്ത്രീ പറഞ്ഞു. കുഴിച്ചിട്ടിരിക്കുന്ന നിധി കണ്ടെത്താനാണ് ഇത് ചെയ്തതെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ