ദേശീയം

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പിന്നാലെ നടന്ന് ശല്യം ചെയ്തു; 22 കാരനെ നടുറോഡിലിട്ട് അച്ഛന്‍ അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മകളെ ശല്യം ചെയ്ത യുവാവിനെ അച്ഛന്‍ അടിച്ചുകൊന്നു. ചെങ്കല്‍പ്പേട്ടയിലെ പരനൂരിലാണ് സംഭവം. പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ 22 കാരനായ രാജേഷ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതനായ പിതാവ് നാട്ടുകാരുടെ കണ്‍മുന്നില്‍ വച്ച് യുവാവിനെ അടിച്ചുകൊല്ലുകയായിരുന്നു.

മകളെ ശല്യം ചെയ്യരുതെന്ന് 38കാരനായ പിതാവ് പലതവണ രാജേഷിനെ
താക്കീതു നല്‍കിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് പലചരക്കു കടയില്‍ പോയി മടങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് യുവാവ് വീണ്ടും ശല്യം ചെയ്യുകയായിരുന്നു. ഇത് പിതാവ് കാണാനിടയായി. രോഷാകുലനായ സുരേഷ് രാജേഷിനെ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിയേറ്റ രാജേഷ് ബോധരഹിതനായി നിലത്തുവീണു. 

നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി