ദേശീയം

ജനന, മരണ രജിസ്ട്രേഷന് ആധാർ കാർഡ് നിർബന്ധമല്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ജനന, മരണ രജിസ്ട്രേഷന് ആധാർ നിർബന്ധമല്ല. രജിസ്ട്രാർ ജനറലിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിവിൽ റജിസ്ട്രേഷൻ സംവിധാനത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടിലാണ് ജനന മരണ രജിസ്ട്രേഷന് ആധാർ കാർഡ് നിർബന്ധമല്ലെന്ന് പറയുന്നത്. 

1969 ലെ ജനന–മരണ റജിസ്ട്രേഷൻ നിയമത്തിൽ റജിസ്ട്രേഷനായി ഒരാളെ തിരിച്ചറിയുന്നതിന് ആധാർ വേണമെന്നു വകുപ്പില്ല. എല്ലാ സംസ്ഥാനങ്ങളിലെ രജിസ്ട്രാർമാരും  ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യുപിയിലും ഹരിയാനയിലും ജനന–മരണ റജിസ്ട്രേഷന് ആധാർ നിർബന്ധമാക്കിയ കാര്യവും റിപ്പോർട്ടിലുണ്ട്.  2011 ൽ 82.4% ജനനം റജിസ്റ്റർ ചെയ്തിരുന്നത് 2019 ൽ 92.7% ആയെന്നും റിപ്പോർട്ടിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു